പേജുകള്‍‌

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

കിസ്സ്‌ ഓഫ് ലവ്



കിസ്സ്‌ ഓഫ്
ലവ് എന്നു കേട്ടപ്പോ രോമാഞ്ഞ്ജിച് നില്‍ക്കുന്ന പുങ്കവന്മാര്‍ ഒന്നറിയാന്‍. ഇതൊരു കാമ്പൈന്‍ന്റെ പേരാണ് അല്ലാതെ നാട്ടിലുള്ള സകല അവന്മാരേം ഓടിപിടിച്ചു ഉമ്മ വെക്കുന്ന ഒരു പ്രോഗ്രമല്ല . ദിവസങ്ങളായി നില്‍പ്പ് സമരം നടത്തുന്ന പാവങ്ങളെ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും നേരമില്ല പക്ഷെ കിസ്സ്‌ എന്ന് കേട്ടപ്പോ നാടിന്റെ സദാചാരം ഉണ്ടാക്കാന്‍ ഇറങ്ങിയ കുറെ എണ്ണത്തിനെ കാണുമ്പോ സഹതാപം തോനുന്നു. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി സദാചാര പോലീസ് കളിക്കുന്നവര്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണമാണ്‌ കിസ്സ്‌ ഓഫ് ലവ്., അറിവും വിവേകവുമുള്ള ഒരു കൂട്ടം യുവതി യുവാക്കള്‍ ഒരുമിച്ചു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടി തടയാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ശരിക്കും വിവേക ശൂന്യതയാണ് പ്രതിഫലിപ്പിക്കുന്നത്.

മറ്റു രാജങ്ങളിലും കാമുകീ കാമുകന്മാര്‍ പാര്‍ക്ക് ബീച്ച് കോഫീ ഷോപ്പ് മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുകയും ഉമ്മവെക്കുകയും എല്ലാം ചെയ്യാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ പാര്‍ക്ക്‌ നശിപ്പിക്കുക കോഫീ ഷോപ്പ് കത്തിക്കുക എന്നാ ഒരു കലാ പരിപാടിയും അവിടെയൊന്നും നടന്നതായി കേട്ടിടില്ല , പക്ഷെ അവിടുത്തെ ആളുകള്‍ക്ക് നമുക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട് .ബോധം ഉണ്ട് എന്നതാണ് അത്. ചെയ്യുന്നത് അവരെ കാര്യം അതില്‍ ഇടപെടാതിരിക്കുക എന്നത് എന്റെ കാര്യം എന്നാ ബോധം. മറ്റുള്ളവന്റെ സ്വകാര്യതയില്‍ കയറി അത് പാടില്ല ഇത് പാടില്ല എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, അവര്‍ നിങ്ങളെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുകയാനെങ്കില്‍ നേരിടാന്‍ ഇവിടെ പോലീസും കോടതിയും എല്ലാമുണ്ട് അതിനാല്‍ സദാചാര പോലീസിന്റെ ആവശ്യവുമില്ല.

കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും.

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

മലയാളിയും സദാചാര കോപ്രായങ്ങളും

നാടെങ്ങും സദാചാരക്കാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഒരാണും പെണ്ണും ഒന്നടുത്തിരുന്നാല്‍ അവിടെ പ്രത്യക്ഷപ്പെടും സദാചാര ഭൂതങ്ങള്‍.തനിക്കു കിട്ടാത്തത് മറ്റുള്ളവനും അനുഭവിക്കേണ്ട എന്നാ മലയാളിയുടെ അസഹിഷ്ണുതയാണ് സദാചാര പോലീസിന്റെ ജനനത്തിന്റെ കാരണം. വിവരക്കേടില്‍ അസഹിഷ്ണുതയില്‍ ഉണ്ടായ കുട്ടിയാണ് സദാചാര ബോധം എന്നും നമുക്ക് വ്യാഖ്യനിക്കം. ഞാനിതെഴുതുമ്പോള്‍ എന്റെ അമ്മയെയും പെങ്ങളെയും കാശാപ് ചെയ്യാന്‍ കുറെ അവന്മാര്‍ വരും എന്നാ ബോധ്യം എനിക്കുണ്ട്. പക്ഷെ പറയാനുള്ളത് പറയാതെ വയ്യല്ലോ.

ഒരാണും പെണ്ണും പരസ്പര സമ്മതത്തോടെ ഒന്ന് കൂടെ ഇരിക്കുന്നതോ സംസാരിക്കുന്നതോ കൂടി പോയാല്‍ ഒന്ന് ചുംബിക്കുന്നതോ ഒരു മഹാ അപരാധമായി കണക്കാക്കപെടുന്നു. അവരെ കല്ലെറിയുന്നു അടിച്ചൊതുക്കുന്നു. തികച്ചു അപക്വമായ ഒരു നേരിടല്‍ ആണത്. അങ്ങനെ അവര്‍ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും മന്സ്സിലാകിയാണ് അവര്‍ പെരുമാറുന്നത് എന്ന വിവേകം എന്തേ ഇവര്‍ക്ക് ഇല്ലാതെ പോകുന്നു . കോഴിക്കോട് ഈയിടെ ഒരു ഹോട്ടല്‍ തല്ലിതകര്‍ത്തു എന്തൊരു അപരാധമാണ്‌ ആ ചെയ്തത്. അഥവാ അവിടെ വല്ല വേണ്ടാധീനവും നടന്നാല്‍ തന്നെ അത് നേരിടാന്‍ ഇവിടെ പോലീസും നിയമവും ഇല്ലേ?. ഉണ്ട് എന്നാലും പോരല്ലോ അവനു രണ്ടു കൊടുത്താലേ എനിക്ക് സമാധാമാകൂ എന്നാ ലൈന്‍.
നേരമിരുട്ടിയാല്‍ മുമ്പില്‍ കാണുന്ന ഏതു സ്ത്രീയും മോശക്കാരിയാനെന്ന്നു ചിത്രീകരിക്കുന്ന ഒരു നശിച്ച സമൂഹത്തിന്റെ നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്.  സ്ത്രീയോടുള്ള മലയാളിയുടെ സമീപനം മാറാതെ ഒരിക്കലും ഈ ഒരവസ്ഥക്ക് മാറ്റമുണ്ടാകില്ല. സ്ത്രീയും പുരുഷനും ചേര്‍ന്നാല്‍ അവിടെ അനാശാസ്യം മാത്രമല്ല നടക്കുക എന്നറിയാനുള്ള ബോധം ഒരുവനും ഇല്ലല്ലോ..

സംസ്കാരം പഠിപ്പിക്കുന്നവര്‍ എല്ലായിടത്തും അത് കാണിക്കണം. സരിതമാരും ബിന്ദ്യാസ് മാരും കേരളം കീഴടക്കുമ്പോള്‍ ഈ സദാചാര്‍ക്കര്‍ക്ക് ഒന്നും പറയാനില്ല മിണ്ടാതെ കണ്ടു നില്‍ക്കും. പത്ര മാധ്യമങ്ങള്‍ എരിവും പുളിയും കലര്‍ത്തി എഴുതി വിടുമ്പോള്‍ ഇത് തെമ്മടിതമാണ് എഴുതുന്നത് എന്ന് പറയാന്‍ ഒരു സദാചാരക്കരനെയും കാണുന്നുമില്ല പക്ഷെ ഒരാണും പെണ്ണും കൂടെയിരുന്നാല്‍ സംസാരിച്ചാല്‍ തെറ്റായി.. പൊറുക്കാന്‍ പറ്റാത്ത  തെറ്റ് .

സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിയ കാലമാണ്. ഒരുമിച്ചു പുരുഷനെയും സ്ത്രീയെയും കണ്ടെന്നും വരും. അതിനു നേരെ സധാചാരത്തിന്റെ വാളെടുത്തു സ്ത്രീയെ അടുക്കളയിലേക്ക് അന്തപുരത്തിലെക്ക് പറഞ്ഞു വിട്ടു ഒരു മഹാസുന്ദര കേരളം വാര്‍ത്തെടുത്ത് ഉണ്ടാക്കി കളയാം എന്ന് കരുതുന്നവര്‍ ഒന്നുകൂടെ ചിന്തിക്കുന്നത് നന്നായിരിക്കും. 

2013, ജനുവരി 5, ശനിയാഴ്‌ച

മീശ

കാശുണ്ട് തണ്ടുണ്ട്.. 
കണ്ണുണ്ട് കരളുണ്ട്
ബ്ലേഡ്ണ്ട് ട്രിംമ്മര്‍ണ്ട് ,
മോഹമുണ്ട് മീശയില്ല.
പിന്നെന്തുണ്ടായിട്ടെന്താടോ....

2012, ജൂൺ 1, വെള്ളിയാഴ്‌ച

തട്ടത്തിന്‍ മറയത്ത്

വിനീത് ശ്രീനിവാസന്റെ ഏറ്റവും  പുതിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത് . ഒരു നായര്‍ യുവാവും മുസ്ലിം കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പാട്ട് ഇപ്പൊ തന്നെ സൂപ്പര്‍ ഹിറ്റ്‌ ആണ്..

" പയ്യന്നൂര്‍ college ന്റെ വരാന്തയിലൂടെ ഞാന്‍ ആയിശയോടൊപ്പം നടന്നു... വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റ്‌ ഉണ്ട്‌.... അതു അവളുടെ തട്ടത്തിലും മുടിയുലുമൊക്കെ തട്ടി തടഞ്ഞു പോകുന്നൂടായിരുന്നു... ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊന്ജു കൂടി കൂടി വന്നു.......... അന്ന്... ആ വരാന്തയില്‍ വച്ചു... ഞാന്‍ മനസിലുറപ്പിച്ചു... മറ്റൊരുത്താനും ഇവലെ വീട്ടുകൊടുക്കൂലാന്നു.... ഈ ഉമ്മച്ചികുട്ടി.... ഇവള്‍ എന്റെയന്ന്......"


പാട്ട് ഇവിടെ ചേര്‍ക്കുന്നു


2012, മേയ് 10, വ്യാഴാഴ്‌ച

മുടി നീട്ടി വളര്‍ത്തി വിപ്ലവം ജയിച്ചില്ല ഇന്ദുലേഖ വ്യാജ ഉത്പന്നം

അങ്ങനെ മുടി നീട്ടി വളര്‍ത്തികൊണ്ട്തന്നെ പുരുഷന്മാരെ നേരിട്ട അമ്മച്ചിയുടെ പരസ്യം ഇനി ചിലപ്പോ കണ്ടെന്നു വരില്ല. മലയാളത്തിന്റെ മുഖ്യധാരാ പത്രങ്ങള്‍ പണകൊഴുപ്പിന് പിന്നാലെ പോകുമ്പോള്‍ ചില വാര്‍ത്തകള്‍ മുങ്ങി പോകുന്നു അല്ല മുക്കുന്നു എന്ന് പറയാം. കോടികളുടെ പരസ്യം ചെയ്യുന്ന ഈ പൊന്മുട്ടയിടുന്ന താറാവിനെ ആരും കൊല്ലില്ലല്ലോ.
ഞാന്‍ എന്തിനെ കുറിച്ചാ പറഞ്ഞു വരുന്നത് എന്ന് വച്ചാല്‍. ഇത് തേച്ചാ മുടിവളരും  തടികുറയും എന്നിങ്ങനെയുള്ള പരസ്യങ്ങളുമായി നമ്മളെ ചുറ്റി വരിഞ്ഞ ഇന്ദുലേഖ ശ്രീധരീയം ധാത്രി എന്നീ ഉല്പന്നങ്ങള്‍ തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു  ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ വാര്‍ത്ത doolnews എന്നാ ഓണ്‍ലൈനില്‍ പത്രത്തിലാണ് വന്നത്.

.ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഈ വാര്‍ത്ത കേട്ട് പലരും തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്. വലിയ വിലയാണ് ഈ ഉത്‌പന്നങ്ങള്‍ക്ക്‌ ഈടാക്കിയിരുന്നത്. പരസ്യത്തില്‍ വീണു പോയി ഇത് തേച്ചു മുടി വരാതവരും തടി കുറയാത്തവരും നിരവധിയുണ്ട്. പണ്ട് ടിന്റുമോന്‍ ഇതിറങ്ങിയപ്പോ ഇതിന്റെ ഒരു പ്രശ്നം ഉന്നയിച്ചതായി ഞാനോര്‍ക്കുന്നു. ലവണ തൈലം ഒലിച്ചിറങ്ങി എന്തോ ഇല്ലതയിപോയ ഒരു കാര്യമാണത്‌. എന്തായാലും പ്രശ്നം പ്രശ്നം തന്നാണല്ലോ.
ഇനിയെങ്കിലും വിദ്യാഭ്യാസത്തിലും വിവരത്തിലും പോരാത്തതിന് കുരുട്ടു ബുദ്ധിയിലും മുന്നിട്ടു നില്‍കുന്ന മലയാളികള്‍ ഇതിലൊന്നും ചെന്ന് ചാടതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്ന്.


വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

2012, മേയ് 9, ബുധനാഴ്‌ച

മഴയുടെ സംഗീതം ആസ്വദിക്കൂ...

മഴയെപ്പോഴും എന്നെ മോഹിപ്പിച്ചു കൊണ്ടേ ഇരുന്നു.. മഴയുടെ സംഗീതം ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഗമായിരുന്നു. ഇടി വെട്ടി തിമര്‍ത്തു പെയ്യുന്ന മഴയുള്ള ഇരുള്‍ മൂടിയ രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ട് കിടക്കാന്‍ ആര്‍ക്കാ ഇഷ്ടമല്ലാത്തത്.  ഇതാ ഇപ്പൊ എനിക്ക് പ്രക്ര്തിയുടെ മഴയുടെ സംഗീതം ടെക്നോളജിയുടെ അതിപ്രസരമില്ലാതെ ലഭിച്ചിരിക്കുന്നു.
റെക്കോര്‍ഡ്‌ ചെയ്ത മഴയുടെ സംഗീതം നിങ്ങള്‍ക്കും കേള്‍ക്കാം.
രാത്രി കിടക്കുമ്പോ കുറഞ്ഞ ശബ്ദത്തില്‍ ഇത് പ്ലേ ചെയ്തു കിടന്നാല്‍ നന്നായി ഉറക്കം ലഭിക്കും. ഒന്ന് ശ്രമിച്ചു നോക്കൂ...





നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ രേഖപ്പെടുത്താന്‍ മറക്കരുതേ..

2012, മേയ് 8, ചൊവ്വാഴ്ച

ഇ വേസ്റ്റ് ഇന്ത്യയില്‍ കുമിഞ്ഞു കൂടുന്നു..

ലോക പരിസ്ഥിതിക്ക്‌ വലിയ ഭീഷണി ആയികൊണ്ടിരിക്കുന്ന ഇ വേസ്റ്റ് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്നു. ഗവണ്മെന്റ് ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം 8 ലക്ഷം മെട്രിക് ടണ്‍ ഇ വേസ്റ്റ് 2012ല്‍ ഉത്പാദിപ്പിക്കപെട്ടു  . ഞെട്ടിപ്പിക്കുന്ന ഒരു കണക്കാണിത്‌. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കൂടുന്നതിനനുസരിച് അത് കാരണം ഉണ്ടാകുന്ന മാലിന്യങ്ങളെ കുറിച്ചും നമ്മള്‍ ബോധാവാന്മാരകെണ്ടാതാണ്. മറ്റു മാലിന്യങ്ങളെക്കാള്‍ അപകടകാരിയാണ് ഇ മാലിന്യം. ഈ തരത്തിലുള്ള മാലിന്യങ്ങളെ തടയാനുള്ള മാര്‍ഗങ്ങള്‍  ഒന്നും ആരും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഇനി വരുന്ന നാളുകളില്‍ മനുഷ്യന്‍ ഇ വേസ്റ്റ് കാരണം ബുദ്ധിമുട്ടുന്ന കാഴ്ച്ചയാവും കാണേണ്ടി വരുക.